അഫ്ഗാനെ തകര്‍ത്ത് ശ്രീലങ്കയ്ക്ക് ആദ്യ ജയം

ഫ്ഗാനിസ്ഥാനെ തകര്‍ത്ത് ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ആദ്യ ജയം. അഫ്ഗാനെതിരെ 34 റണ്‍സിനാണ് ശ്രീലങ്കയുടെ ജയം. 32.4 ഓവറില്‍ 152 റണ്‍സില്‍ അഫ്ഗാന്റെ പരാജയം. മഴനിയമം പ്രകാരം വിജയലക്ഷ്യം 41 ഓവറില്‍ 187 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. എന്നാല്‍ 32.4 ഓവറില്‍ അഫ്ഗാന്‍ 152 റണ്‍സിന് പുറത്തായി.

55 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത നജിബുള്ള സദ്രാന്‍ 32-ാം ഓവറില്‍ പുറത്തായതോടെ അഫ്ഗാന്റെ വെല്ലുവിളി അവസാനിച്ചു. നാലു വിക്കറ്റെടുത്ത നുവാന്‍ പ്രദീപ് ലങ്കയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി. മലിംഗ മൂന്നു വിക്കറ്റ് വീഴ്ത്തി.

ബാറ്റിംഗില്‍ കുശാല്‍ പെരേരയും ബൗളിംഗില്‍ നുവാന്‍ പ്രദീപും ലസിത് മലിംഗയും ലങ്കക്കായി തിളങ്ങി. മറുപടി ബാറ്റിംഗില്‍ മുഹമ്മദ് ഷഹസാദ്(7), റഹ്മത്ത് ഷാ(2), ഹസ്രത്തുള്ള(30), ഹഷ്മത്തുള്ള ഷാഹിദി(4), മുഹമ്മദ് നബി(11) എന്നിവര്‍ പുറത്തായതോടെ അഫ്ഗാന്‍ 13.4 ഓവറില്‍ 57-5. പൊരുതാന്‍ ശ്രമിച്ച നായകന്‍ ഗുല്‍ബാദിന്‍ നൈബ് 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റഷീദ് ഖാന്‍ രണ്ടും ദൗലത്ത് സദ്രാന്‍ ആറും റണ്‍സെടുത്തു. ഏഴാമനായിറങ്ങി നജീബുള്ള സദ്രാന്‍ 56 പന്തില്‍ 43 റണ്‍സെടുത്ത് റണ്‍ഔട്ടായി. അവസാനക്കാരന്‍ ഹാമിദ് ഹസനെ(6) മലിംഗ ബൗള്‍ഡാക്കി. നുവാന്‍ പ്രദീപ് നാലും മലിംഗ മൂന്നും വിക്കറ്റെടുത്തു.

Top