നെതര്‍ലന്‍ഡ്‌സിനെതിരെ ശ്രീലങ്കയ്ക്ക് 263 റണ്‍സ് വിജയലക്ഷ്യം

ക്ഷിണാഫ്രിക്കയ്‌ക്കെതിരായ അട്ടിമറി ജയത്തിന്റെ ആത്മവിശ്വാസത്തിലെത്തിയ നെതര്‍ലന്‍ഡ്‌സിന് ശ്രീലങ്കയ്ക്കു മുന്നില്‍ ആദ്യം അടിപതറി. മുന്‍നിര ബാറ്റര്‍മാര്‍ക്ക് കാസുന്‍ രജിതയുടേയും ദില്‍ഷന്‍ മദുഷനകയുടേയും ബൗളിങ് മികവിന് മറുപടി നല്‍കാനാകാതെ പോയപ്പോള്‍ ശ്രീലങ്ക 21.2 ഓവറില്‍ 91-6 എന്ന നിലയിലേക്ക് വീണു. 29 റണ്‍സെടുത്ത കോളിന്‍ അക്കര്‍മാന്‍ മാത്രമാണ് ആദ്യ ആറിലെ ടോപ് സ്‌കോറര്‍.

91-6 എന്ന സ്‌കോറില്‍ നിന്ന് 262 റണ്‍സിലേക്ക്! ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഉജ്ജ്വല തിരിച്ചുവരവുമായി നെതര്‍ലന്‍ഡ്‌സ്. സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റ് (70), ലോഗന്‍ വാന്‍ ബീക്ക് (59) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ഓറഞ്ചുപട എത്തിയത്. ശ്രീലങ്കയ്ക്കായി കാസുന്‍ രജിതയും ദില്‍ഷന്‍ മദുഷനകയും നാല് വിക്കറ്റ് വീതം നേടി.

നെതര്‍ലന്‍ഡ്‌സിനെ ചെറിയ സ്‌കോറില്‍ ഒതുക്കാമെന്നുള്ള ലങ്കയുടെ കണക്കുകൂട്ടലുകള്‍ പിന്നീട് പിഴച്ചു. സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റും ലോഗന്‍ വാന്‍ ബീക്കും ചേര്‍ന്ന് ഓറഞ്ചുപടയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഏഴാം വിക്കറ്റില്‍ 130 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 82 പന്തില്‍ 70 റണ്‍സെടുത്ത സിബ്രാന്‍ഡിന്റെ വിക്കറ്റ് തെറിപ്പിച്ച് മദുഷനകയാണ് കൂട്ടുകെട്ട് പൊളിച്ചത്. നാല് ഫോറും ഒരു സിക്‌സുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്.

 

Top