തരൂരിന്റെ മുന്ന് ഭാര്യമാര്‍ മരിച്ചത് എങ്ങനെയെന്ന് ശ്രീധരന്‍പിള്ള; പരമാര്‍ശം പാരയായി

തിരുവനന്തപുരം: ശശി തരൂരിനെതിരായ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് ശ്രീധരന്‍ പിള്ള വിമര്‍ശനമുന്നയിച്ചത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മളനത്തിലാണ് ശശി തരൂരിനെതിരായ ശ്രീധരന്‍ പിള്ളയുടെ പരമാര്‍ശം.

ശശി തരുരിന്റെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ജനങ്ങള്‍ ചോദിക്കുന്നുണ്ടെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍കാരിയാണെന്നും അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരന്‍ പിള്ള പറയുന്നു. കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ പിള്ള പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് പുറത്ത് പറയാത്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം അടൂര്‍ സ്വദേശിയായ യുവതി ശശി തരൂരിന്റെ ഭാര്യ അല്ലെന്നും , യഥാര്‍ത്ഥമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും തരൂരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Top