പാലക്കാട് സ്പിരിറ്റ് കടത്തിയ സംഭവം ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അനിലിനെ പുറത്താക്കി

പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ കാറില്‍ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ മുഖ്യ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിലിനെ പാര്‍ട്ടി പുറത്താക്കി. സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണു തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസമാണ് ചിറ്റൂരില്‍ നിന്ന് കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 525 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ്
സംഘം പിടിച്ചത്. 35 ലിറ്ററിന്റെ 15 കന്നാസിലായിരുന്നു സ്പിരിറ്റ് കടത്തിയത്. അതേസമയം അത്തിമണി അനില്‍ ഒളിവിലാണ്. എക്‌സൈസ് സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടാണ് ഇയാള്‍ ഒളിവില്‍ പോയത്.

വാഹനമോടിച്ചയാള്‍ ഉടന്‍ തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു. സഹായി മണിയെ ചോദ്യം ചെയ്തതോടെയാണ് വാഹനമോടിച്ചത് സിപിഎമ്മിന്റെ അത്തി മണി ബ്രാഞ്ച് സെക്രട്ടറിയും, പെരുമാട്ടി ലോക്കല്‍ കമ്മറ്റി അംഗവുമായ അനിലാണന്ന് വ്യക്തമായത്. ജെഡിഎസ് പ്രവര്‍ത്തകരെ വെട്ടിയതുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ നേരത്തെ തന്നെ പ്രതിയാണ് അനില്‍.

Top