ഗള്‍ഫ് രാജ്യങ്ങളിലെ സുരക്ഷ:സല്‍മാന്‍ രാജാവ് വിളിച്ച അടിയന്തര ഉച്ചകോടി നാളെ തുടങ്ങും

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഗള്‍ഫ് രാജ്യങ്ങളിലെ സുരക്ഷ ചര്‍ച്ച ചെയ്യാന്‍ വിളിച്ച അടിയന്തര ഉച്ചകോടിക്ക് നാളെ തുടക്കമാകും. യോഗത്തില്‍ 57 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. ഗള്‍ഫ് മേഘലയിലെ അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാനായാണ് ജിസിസി രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി വിളിച്ചത്.

നാളെയും മറ്റന്നാളുമാണ് സൗദിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ ഉച്ചകോടി മക്കയില്‍ ചേരുന്നത്. സമ്മേളനത്തില്‍ സംബന്ധിക്കാന്‍ വിവിധ രാഷ്ട്രങ്ങളുടെ നേതാക്കള്‍ മക്കയില്‍ എത്തിച്ചേര്‍ന്നു.

ഉച്ചകോടിയോടു അനുബന്ധിച്ചു മക്കയില്‍ ഇന്നലെ മുതല്‍ ഗതാഗത നിയന്ത്രണവും നിലവില്‍ വന്നു. ഈ ദിവസങ്ങളില്‍ ഉംറ സര്‍വീസ് കമ്പനികളുടെ വാഹനങ്ങളും ഹറാമിന്റെ സമീപ പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്നു ഹജ്ജ്- ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

പതിനാലാമതു ഇസ്ലാമിക ഉച്ചകോടിയ്ക്കും അറബ് ഉച്ചകോടിയ്ക്കും പുറമെയാണ് മേഘലയിലെ സുരക്ഷാ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനായി അടിയന്തിര ഉച്ചകോടി സല്‍മാന്‍ രാജാവ് വിളിച്ചത്.

Top