ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്ന് 21 പേര്‍ മരിച്ചു

ജൂബ: ദക്ഷിണ സുഡാനിലെ തടാകത്തില്‍ വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു. 19 സീറ്റുള്ള കോമേഴ്‌സ്യല്‍ ബേബി എയര്‍ വിമാനം ജൂബയിലേക്കുള്ള യാത്ര മധ്യേയാണ് അപകടത്തില്‍പ്പെട്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ആറ് വയസ്സുള്ള കുട്ടിയും, ഇറ്റാലിയന്‍ ഡോക്ടറും, ഒരു യുവാവും രക്ഷപ്പെട്ടതായും, ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

മൃതദേഹങ്ങള്‍ അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്തു. വിമാനത്തില്‍ കുഞ്ഞുങ്ങളുള്‍പ്പെടെയുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. യാത്രക്കാരില്‍ കൂടുതലും സീറ്റ് ബല്‍റ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Top