ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു

മുംബൈ: ഒരു പതിറ്റാണ്ടിലധികം നീണ്ട ക്രിക്കറ്റ് കരിയറില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക്. ബംഗ്ലാദേശിനെതിരെ ഇന്ന് ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലിറങ്ങിയ ക്വിന്റണ്‍ ഡി കോക്കിന്റെ 150-ാം ഏകദിന മത്സരമാണിത്. 2012 ട്വന്റി ട്വന്റി ക്രിക്കറ്റില്‍ അരങ്ങേറിയ ഡി കോക്ക് തൊട്ടടുത്ത വര്‍ഷം ഏകദിന ക്രിക്കറ്റ് കളിച്ചു.

ബം?ഗ്ലാദേശിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടരുകയാണ്. മത്സരം 10 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് മുന്‍നിര വിക്കറ്റുകള്‍ നഷ്മായി. 44 റണ്‍സ് മാത്രമാണ് പവര്‍പ്ലേയില്‍ ദക്ഷിണാഫ്രിക്ക നേടിയത്. റീസ ഹെന്‍ഡ്രിക്‌സിന്റെയും വാന്‍ ഡര്‍ ഡസന്റെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്മായത്.

ഏകദിന ക്രിക്കറ്റില്‍ 6000ത്തിലധികം റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 178 ആണ്. 30 വയസ് മാത്രമുള്ള താരം ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഡി കോക്ക് ക്രിക്കറ്റ് മതിയാക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഡി കോക്ക് നേരത്തെ തന്നെ വിരമിച്ചിരുന്നു. ഇനി ട്വന്റി 20യില്‍ മാത്രമാവും ദക്ഷിണാഫ്രിക്കയ്ക്ക് ഡി കോക്കിന്റെ സേവനം ലഭ്യമാകുക.

 

 

Top