പന്തില്‍ കൃത്രിമത്വം; ചെയ്ത തെറ്റ് ജീവിതകാലം മുഴുവന്‍ താരങ്ങളെ വേട്ടയാടുമെന്ന് സൗരവ് ഗാംഗുലി

ganguli

ന്തില്‍ കൃത്രിമത്വം കാണിച്ച ഓസീസ് നായകനും ടീമിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗൂലി രംഗത്ത്. സ്മിത്തിനെതിരെയുള്ള ഐസിസിയുടെ നടപടി കുറഞ്ഞ് പോയെന്ന വിമര്‍ശനവുമായാണ് ഗാംഗുലി രംഗത്തെത്തിയത്. ഒരു മല്‍സരത്തിലെ വിലക്കും മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയും ചെറിയ ശിക്ഷയാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഗാംഗുലി പറഞ്ഞു.

പന്തില്‍ കൃത്രിമം കാണിച്ചെന്ന ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റേയും യുവതാരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റേയും വെളിപ്പെടുത്തല്‍ ക്രിക്കറ്റ് വിവാദമായതിന് പിന്നാലെയാണ് സൗരവ് ഗാംഗുലി വിമര്‍ശനവുമായി രംഗത്തെത്തിയത്. യുവതാരമായ ബാന്‍ക്രോഫ്റ്റിന്റെ ഭാവി നായകനും പരിശീലകനുമടക്കമുള്ളവര്‍ അനിശ്ചിതത്തിലാക്കിയെന്നും ഗാംഗുലി പറഞ്ഞു.

”പന്ത് ചുരണ്ടുന്നത് വലിയ ക്രിമിനല്‍ കുറ്റമൊന്നുമല്ലെന്നത് ശരി തന്നെ. സ്റ്റീവ് സ്മിത്തും ഡാരന്‍ ലീമാനും ഡേവിഡ് വാര്‍ണറും ആ സബ്സ്റ്റിറ്റിയൂട്ടും, വാക്കിടോക്കിയില്‍ സംസാരിച്ച, എല്ലാവരും ചേര്‍ന്നാണ് സാന്റ് പേപ്പറു കൊണ്ട് പന്ത് ചുരണ്ടാന്‍ ബാന്‍ക്രോഫ്റ്റിന് നിര്‍ദേശം നല്‍കിയത്. എന്തുകൊണ്ട് സ്മിത്ത് അത് ചെയ്തില്ല.. എന്തുകൊണ്ട് വാര്‍ണര്‍ ചെയ്തില്ല.. എന്തിന് ഇത് യുവ താരത്തെ കൊണ്ട് ചെയ്യിപ്പിച്ചത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഗാംഗുലി ചോദിച്ചത്.

‘വാതുവയ്‌പോളം വലിയ ക്രിമിനല്‍ കുറ്റമൊന്നുമല്ല പന്തില്‍ കൃത്രിമം കാണിക്കുന്നതെങ്കിലും എന്നാല്‍ നഷ്ടപ്പെട്ടത് വിശ്വാസ്യതയണെന്നും ഇനി ആരും തന്നെ ഇനി ഇവരെ വിശ്വസിക്കാന്‍ തയാറാകില്ലെന്നുംഇത് ജീവിതം കാലം മുഴുവന്‍ ഇവരെ വേട്ടയാടുമെന്നും ഗംഗുലി പറഞ്ഞു.

അതേസമയം, സ്മിത്തിനും വാര്‍ണര്‍ക്കും ലീമാനും കാര്യങ്ങള്‍ ദുഷ്‌കരമാകുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. മൂന്നുപേര്‍ക്കും ടീമില്‍ തുടരാന്‍ സാധിക്കില്ലെന്നാണ് കരുതുന്നതെന്നും, ഇവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് ഗാംഗുലി അഭിപ്രായപ്പെടുന്നത്.

നേരത്തെ, താരങ്ങള്‍ക്കെതിരെ ഓസ്ട്രേലിയന്‍ ആരാധകരും ഓസീസ് ക്രിക്കറ്റ് ബോര്‍ഡുമെല്ലാം വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. നിലവില്‍ ഒരു മല്‍സരത്തില്‍ നിന്നും വിലക്കും മാച്ച് ഫീയുടെ നൂറ് ശതമാനവുമാണ് സ്മിത്തിനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴ. എന്നാല്‍ ശിക്ഷ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്

Top