കണ്ണൂര്‍ : പിണറായി കൂട്ടക്കൊലകേസ് പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ സബ് ജയിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് സൗമ്യ.
ഇന്ന് രാവിലെ 9:30 യോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കാമുകനൊപ്പം ജീവിക്കാന്‍ മൂന്നുപേരെയാണ് സൗമ്യ വിഷം കൊടുത്ത് കൊന്നത്. സൗമ്യയുടെ മാതാപിതാക്കളും മകളുമാണ് കൊല്ലപ്പെട്ടത്.
മാതാപിതാക്കളായ കമലയെയും(65)കുഞ്ഞിക്കണ്ണനെയും(80) കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇവര്‍. മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയത് രണ്ട് വ്യത്യസ്ത കേസുകളായാണ് രജിസ്റ്റര്‍ ചെയ്തിരിരുന്നത്.
സൗമ്യയുടെ വഴിവിട്ട ജീവിതത്തിനു തടസ്സമായി നിന്നതാണു കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ കാരണമായത്. മാതാവിന്റെ മരണശേഷം കിണറ്റിലെ വെള്ളത്തിൽ അമോണിയയുണ്ടെന്നു സ്ഥാപിക്കാൻ അടുപ്പക്കാരെ ഉപയോഗപ്പെടുത്തി.
മകൾക്ക് ചോറിലും മത്സ്യത്തിലും മാതാപിതാക്കൾക്കു രസത്തിലും എലിവിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ഏപ്രിൽ 24നാണു തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രൻ സൗമ്യയെ അറസ്റ്റ് ചെയ്തത്. നാലു മാസത്തിനിടെ കുടുംബത്തിലുണ്ടായ മൂന്നു ദുരൂഹ മരണങ്ങൾ നാട്ടുകാരുടെ ഇടപെടലിനെത്തുടർന്നാണു പുറത്തുവന്നത്.