സോന്‍ഭദ്ര കൂട്ടക്കൊലക്കേസ് ; പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കും

ലഖ്‌നൗ: സോന്‍ഭദ്ര കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. കേസിലെ പ്രധാന പ്രതി യാഗദത്ത് അടക്കം 29 പേരെ
യാണ്‌ പൊലീസ് അറസ്റ്റ് ചെയ്തത്. 17 പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വെടിവെപ്പില്‍ മൂന്നു സ്ത്രീകളടക്കം 10 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച ഭൂമി തര്‍ക്കമാണ് സംഘര്‍ഷത്തിലും വെടിവെയ്പ്പിലും കലാശിച്ചത്.

സോന്‍ഭദ്രയിലെ വിവാദ ഭൂമി 1955-ല്‍ ഒരു ട്രസ്റ്റിന് കൈമാറിയതാണ്. എന്നാല്‍ 1989-ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെട്ട് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കി. ഭൂമി പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അന്നു മുതലാണ് തുടങ്ങിയത്. ഏറ്റവുമൊടുവില്‍ 36 ഏക്കര്‍ ഭൂമി പിടിച്ചടെുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നും യോഗി കുറ്റപ്പെടുത്തി. വെടിവയ്പ്പിലെ മുഖ്യപ്രതി എസ്പി പ്രവര്‍ത്തകനാണെന്നും യോഗി പറഞ്ഞു.

Top