അമ്മയെ കൊന്ന് പച്ചമുളകും കൂട്ടി തിന്നു മകന്‍ . . സംഭവം മഹാരാഷ്ട്രയില്‍

പൂന: ഭക്ഷണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് അമ്മയോട് ചെയ്തതറിഞ്ഞാല്‍ ലോകം ഞെട്ടും.

അത്ര ക്രൂരമാണ് മകന്‍ അമ്മയോട് ചെയ്തത്.

കഴിക്കാന്‍ ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ അമ്മയെ കൊന്ന് അവരുടെ ഹൃദയം ചമ്മന്തിയും കുരുമുളകും പച്ചമുളകും കൂട്ടി കഴിച്ചു. മഹാരാഷ്ട്രയിലെ പൂനയിലായിരുന്നു ഈ അതിദാരുണമായ സംഭവം അരങ്ങേറിയത്.

തരരാനിചൗക്കിലെ മഹാവാല വസത് സ്വദേശി യെലാവ (65) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം കോലാപുരില്‍ 27 കാരനായ സുനില്‍ കുച്ചകുര്‍ണിയാണ് അമ്മയെ കൊലപ്പെടുത്തിയത്.

അമ്മയുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ച ശേഷം ഇയാള്‍ വീട്ടില്‍നിന്നും കൈയില്‍ രക്തക്കറയുമായി നരഭോജികളെപ്പോലെ പുറത്തിറങ്ങിപ്പോയതായും പോലീസ് പറയുന്നു. മദ്യലഹരിയിലാണ് സുനില്‍ ക്രൂരകൃത്യം ചെയ്തത്.

നിര്‍മാണ തൊഴിലാളിയാണ് സുനിലെന്ന് പോലീസ് പറയുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാള്‍. സുനിലിന്റെ ഭാര്യ അവരുടെ അമ്മയുടെ മുംബൈയിലെ വീട്ടിലാണ് താമസം. കുട്ടികളും ഇവര്‍ക്കൊപ്പമാണ്. സംഭവ ദിവസം അമിതമായി മദ്യം കഴിച്ചെത്തിയ സുനില്‍ അയല്‍പ്പക്കത്തെ വീട്ടില്‍ ഭക്ഷണം തേടിച്ചെന്നു. എന്നാല്‍ ഇവിടെ നിന്നും കഴിക്കാന്‍ കിട്ടിയില്ല.

ഇതോടെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. എന്നാല്‍ വീട്ടിലും കഴിക്കാനൊന്നും ലഭിക്കാതെ വന്നതോടെ അമ്മയുമായി വഴക്കായി. സംഘര്‍ഷത്തിനിടെ ഇയാള്‍ യെലാവയെ അടിച്ചുവീഴ്ത്തി. മരണം ഉറപ്പാക്കിയ ശേഷം ശരീരം മുറിച്ച് ഹൃദയം പിഴുതെടുത്ത് പാത്രത്തിലാക്കി കരുമുളകും പുരട്ടി കഴിച്ചതായി പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്തു.

Top