ആനപ്പുറത്തുനിന്നിറങ്ങി ബിജെപിയില്‍ പോയാല്‍ വിലയുണ്ടാകുമെന്നാണ് ചിലരുടെ ധാരണ:ടി സിദ്ധിഖ്

കല്‍പ്പറ്റ: ലീഡര്‍ കെ കരുണാകരന്റെ മകളില്‍ നിന്നും പ്രതീക്ഷിക്കേണ്ട ഒരു വാര്‍ത്തയല്ല വന്നതെന്ന് കല്‍പ്പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ്. പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന വാര്‍ത്തകളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനപ്പുറത്തുനിന്നിറങ്ങിക്കഴിഞ്ഞാല്‍ ബിജെപിയില്‍ പോയാല്‍ വിലയുണ്ടാകുമെന്നാണ് ചിലരുടെ ധാരണ. ജനം പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ലീഡര്‍ കെ കരുണാകരന്റെ മകളില്‍ നിന്നും പ്രതീക്ഷിക്കേണ്ട ഒരു വാര്‍ത്തയല്ല വന്നത്. തിരഞ്ഞെടുപ്പ് വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു നടപടിയെടുക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഇതില്‍ വാര്‍ത്തകള്‍ പുറത്തുവരാനുണ്ട്. എന്തെങ്കിലും കാര്യമായ റീസണ്‍ ഉണ്ടാകും. ഇ ഡി, ആദായ നികുതി അന്വേഷണം ഈ വിഷയത്തിലും കടന്നുകൂടിയോ എന്ന ആശങ്കയുയരുന്നുണ്ട്. അശോക് ചവാന്‍ പാര്‍ട്ടി വിട്ടപ്പോള്‍ കരഞ്ഞുകൊണ്ടാണ് അദ്ദേഹം പോയത്. പോകാനെനിക്ക് ഒരിക്കലുമാകില്ല, പക്ഷെ പോയില്ലെങ്കില്‍ താനും മകനും ഉള്ളില്‍ക്കിടക്കേണ്ടിവരും എന്നാണ് അദ്ദേഹം പറഞ്ഞത്.

പാര്‍ട്ടിവിടാന്‍ തനിക്ക് ഒരിക്കലുമാകില്ലെന്നും എന്നാല്‍ പോയില്ലെങ്കില്‍ താനും മകനും ഉള്ളില്‍ക്കിടക്കേണ്ടിവരും എന്നാണ് അശോക് ചവാന്‍ പാര്‍ട്ടി വിട്ടപ്പോള്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്. അത്തരത്തിലെന്തെകിലും കാരണമാകും പദ്മജ പാര്‍ട്ടിവിടാന്‍ കാരണമെന്ന് സംശയിക്കുന്നതായും സിദ്ധിഖ് പറഞ്ഞു. ധാര്‍മിക ശേഷിയും ഇന്റഗ്രിറ്റിയുമുള്ള ആളുകള്‍ക്ക് മാത്രമേ ബിജെപിയെ നേരിടാനാവുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Top