കാങ്കര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാര്‍ വെടിയേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നാല് മാവോയിസ്റ്റുകള്‍ മാര്‍ച്ച് 28ന് കൊല്ലപ്പെട്ടിരുന്നു. സിആര്‍പിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്ഗഡ് പൊലീസ് ഫോഴ്‌സും സംയുക്തമായായിരുന്നു ആക്രമണം നടത്തിയത്.