solar-scam-saritha-biju-shalu-menon

കൊച്ചി: സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ ബിജുരാധാകൃഷ്ണനും സരിതാ എസ് നായര്‍ക്കും മൂന്നു വര്‍ഷം തടവ് ശിക്ഷ . പെരുന്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കേസിലെ മറ്റ് പ്രതികളായ നടി ശാലു മേനോനെയും അമ്മ കലാദേവിയേയും ടീം സോളാറിലെ ജീവനക്കാരനായ മണിമോനേയും വെറുതെ വിട്ടു. പെരുബാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

വഞ്ചാനാകുറ്റമാണ് ഇവരുടെ മേല്‍ ചുമത്തിയിരുന്നത്. 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പെരുബാവൂര്‍ മുടിക്കലിലെ സജാദില്‍ നിന്ന് സോളാര്‍ സംവിധാനങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

വിവാദമായ സോളാര്‍ കേസിലേക്ക് നയിച്ച ആദ്യ കേസാണിത്. സജാദിന്റെ പരാതിയെത്തുടര്‍ന്നാണ് സരിത ആദ്യമായി അറസ്റ്റിലാകുന്നത്. പിന്നീടാണ് വിവിധ പരാതികള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന് വന്നത്.

Top