സോളാർ പീഡനക്കേസ്; കൊച്ചിയിൽ ക്രൈംബ്രാഞ്ചിന്‍റെ തെളിവെടുപ്പ്

കൊച്ചി : സോളാർ ലൈംഗിക പീഡനക്കേസിൽ ക്രൈംബ്രാഞ്ച് കൊച്ചിയിൽ തെളിവെടുപ്പ് നടത്തി. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ പി അനിൽകുമാറിനെതിരായ കേസിലാണ് കൊച്ചി മരടിലെ ഹോട്ടലിൽ കൊല്ലത്ത് നിന്നെത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരാതിക്കാരിയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.

കോൺഗ്രസ് നേതാക്കൾക്കെതിരെ സോളാർ സംരംഭക നൽകിയ പീഡന പരാതികളിലാണ് വർഷങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ചിന്‍റെ സുപ്രധാനമായ നീക്കം. പരാതികളിൽ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘം തെളിവെടുപ്പിലേക്ക് കടന്നത്.

മുൻ മന്ത്രി എപി അനിൽകുമാർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കൊച്ചിയിലെ ഹോട്ടലിൽ പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തിയത്. അന്വേഷണം വൈകുന്നുവെന്ന ആക്ഷേപമില്ലെന്നും പരാതികളിൽ ഉറച്ചു നിൽക്കുന്നതായും പരാതിക്കാരി പറഞ്ഞു.

Top