സ്മൃതി ഇറാനിക്കെതിരായ മോശം പെരുമാറ്റം ; പ്രതാപനും ഡീന്‍ കുര്യാക്കോസും മാപ്പ് പറയണമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി : സ്മൃതി ഇറാനിക്കെതിരെ മോശമായ പെരുമാറ്റം നടത്തിയ കോണ്‍ഗ്രസ് എം പി മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 374 -ാം വകുപ്പ് പ്രകാരം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ടി എന്‍ പ്രതാപനനെയും ഡീന്‍ കുര്യാക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്.

എം.പിമാർ മാപ്പ് പറയണമെന്ന് വിഷയം സഭയിൽ ഉന്നയിച്ച് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പുപറയില്ലെന്ന് എം.പിമാര്‍ പ്രതികരിച്ചു.

എം.പിമാർ വനിത എം.പിക്കെതിരെ പെരുമാറിയത് വളരെ മോശമായിട്ടാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി രവിശങ്കർ പ്രസാദും പറഞ്ഞു. ചട്ടങ്ങൾ ലംഘിച്ചിച്ചില്ലെന്നും മാപ്പ് പറയാൻ കഴിയില്ലെന്നും കോണ്ഗ്രസ്സ് ലോക്സഭാ കക്ഷി നേതാവ് അതിരഞ്ജൻ ചൗധരി സഭയെ അറിയിച്ചു. സ്പീക്കറുടെ തീരുമാനം വിഷയം വളച്ചൊടിച്ച ബി.ജെ.പിക്കേറ്റ തിരിച്ചടിയാണെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.

ലോക്‌സഭയില്‍ സ്ത്രീസുരക്ഷ ഉന്നയിച്ചുള്ള ചര്‍ച്ചയ്ക്കിടെ സ്മൃതി ഇറാനിയും കേരള എംപിമാരും തമ്മിലാണ് വാക് വാദമുണ്ടായിരുന്നത്. ടിഎന്‍ പ്രതാപനും ഡീന്‍ കുര്യക്കോസും തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും സ്മൃതി ഇറാനി ആരോപിച്ചത് സഭയെ പ്രക്ഷുബ്ധമാക്കി. തുടര്‍ന്ന് ഇരുവരെയും പുറത്താക്കണമെന്ന് ബിജെപി എംപിമാര്‍ ആവശ്യപ്പെടുകയായിരുന്നു.

മന്ത്രി സംസാരിക്കുമ്പോള്‍ ഇരുവരും മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മര്‍ദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നുമാണ് ബിജെപി ആരോപണം. ബിജെപി വനിത എം.പിമാര്‍ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കുകയായിരുന്നു.

ഹൈദരാബാദ്, ഉന്നാവ് സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കേണ്ട ചര്‍ച്ചയ്ക്ക് വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനി മറുപടി നല്‍കിയത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചിരുന്നു.

അയോദ്ധ്യയില്‍ രാമന് ക്ഷേത്രം പണിയുമ്പോള്‍ സീതയെ ജീവനോടെ കത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അതിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞതാണ് സ്മൃതി ഇറാനിയെ പ്രകോപിപ്പിച്ചത്. പശ്ചിമ ബംഗാളില്‍ ബലാത്സംഗം രാഷ്ട്രീയ ആയുധമാക്കിയവരല്ലേ നിങ്ങളെന്ന് സ്മൃതി ഇറാനി ചോദിച്ചു. ബഹളത്തിനിടെ ടിഎന്‍ പ്രതാപനും ഡീന്‍ കുര്യക്കോസും കൈചൂണ്ടിയപ്പോള്‍ തന്നെ തല്ലാനാണോ ശ്രമമെന്ന് സ്മൃതി ഇറാനി ചോദിച്ചു. മന്ത്രിക്കടുത്തേക്ക് നീങ്ങിയ പ്രതാപനേയും ഡീന്‍ കുര്യക്കോസിനേയും സുപ്രിയ സുലെ പിന്തിരിപ്പിച്ചു. രണ്ടുപക്ഷത്തെയും തണുപ്പിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചിരുന്നു.

Top