കൊഡിയാക്ക് എസ്‌യുവിയെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തില്‍ സ്‌കോഡ

ന്ത്യന്‍ വാഹന വിപണിയില്‍ കൊഡിയാക്ക് എസ്‌യുവിയെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തില്‍ ആണ് സ്‌കോഡ.

ചെക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹനനിര്‍മാതാക്കളാണ് സ്‌കോഡ.

കൊഡിയാക്കിന് പിന്നാലെ സ്‌കോഡ നിരയില്‍ പുതുതായി വന്ന് ചേര്‍ന്ന കറോക്കിനെയും ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ചെക്ക് നിര്‍മ്മാതാക്കള്‍.

2017 അവസാനത്തോടെയാണ് കൊഡിയാക്ക് എസ്‌യുവിയെ സ്‌കോഡ ഇന്ത്യയില്‍ അണിനിരത്തുക.

ചെക്ക് നിര്‍മ്മാതാക്കളുടെ പുതിയ എസ്‌യുവി വിപ്ലവത്തിന്റെ തുടക്കമാണ് കൊഡിയാക്കെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ഡയറക്ടര്‍ ഓഫ് സെയില്‍സ്, സര്‍വീസ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഹെഡ് അഷുതോഷ് ദിക്ഷിത് പറഞ്ഞു.

ഇന്ത്യന്‍ വിപണിയിലേക്ക് ചെറു എസ്‌യുവി കറോക്കിന്റെ അവതരിപ്പിക്കാനുള്ള സാധ്യതയും സ്‌കോഡ പരിശോധിക്കുന്നുണ്ടെന്നും ദിക്ഷിത് കൂട്ടിച്ചേര്‍ത്തു.

യെറ്റിയുടെ പിന്‍വാങ്ങലിന് ശേഷം ഇന്ത്യന്‍ എസ്‌യുവി ശ്രേണിയിലേക്കുള്ള സ്‌കോഡയുടെ രണ്ടാം വരവാകും കറോക്ക്. നിലവില്‍ എസ്‌യുവി ശ്രേണിയില്‍ നിലകൊള്ളുന്ന കനത്ത മത്സരം, കറോക്കിന്റെ വരവിന് ചൂടേകും.

2017 മെയ് മാസമാണ് കറോക്ക് എസ്‌യുവിയെ സ്‌കോഡ അവതരിപ്പിച്ചത്. ഫോക്‌സ്‌വാഗണിന്റെ ഫ്‌ളെക്‌സിബിള്‍ എംക്യൂബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് കറോക്ക് എസ്‌യുവി ഒരുങ്ങുന്നതും.

ഫോക്‌സ് വാഗണ്‍ ടിഗ്വാനിലുള്ള ഘടകങ്ങളാണ് കറോക്ക് എസ്‌യുവിയില്‍ ഉള്‍പ്പെടുന്നത് എന്നതും ശ്രദ്ധേയം.

1.0 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.6 ലിറ്റര്‍ ലിറ്റര്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് കറോക്ക് ഗ്ലോബല്‍ വേര്‍ഷനില്‍ ലഭ്യമാവുക. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് മോഡലില്‍ സ്‌കോഡ നല്‍കുക.

രാജ്യാന്തര തലത്തില്‍ തന്നെ യെറ്റിക്ക് പകരക്കാരനായാണ് കറോക്കിനെ സ്‌കോഡ ലഭ്യമാക്കുക. കൊഡിയക്കിന് തൊട്ടുതാഴെയായാകും കറോക്കിനെ സ്‌കോഡ അവതരിപ്പിക്കുക.

പ്രീമിയം സെഗ്മന്റില്‍ സ്‌കോഡയുടെ സ്ഥാനം ഉറപ്പിക്കുകയാണ് കൊഡിയാക്കിന്റെ ലക്ഷ്യം

Top