ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള ആറാമത്തെ വിമാനം ഡല്‍ഹിയിലിറങ്ങി

ന്യൂഡല്‍ഹി: യുക്രൈനിലെ ഇന്ത്യന്‍ രക്ഷാ ദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള ആറാമത്തെ വിമാനം ഡല്‍ഹിയിലിറങ്ങി. ബുഡാപെസ്റ്റില്‍ നിന്നുള്ള വിമാനമാണ് ഡല്‍ഹിയിലെത്തിയത്. 36 മലയാളികള്‍ ഉള്‍പ്പടെ 240 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇതോടെ 1396 പേര്‍ യുെ്രെകനില്‍ നിന്ന് രാജ്യത്ത് സുരക്ഷിതരായി മടങ്ങിയെത്തി. യുെ്രെകന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി റൊമേനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള അഞ്ചാം വിമാനം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു. 249 പേരെ വഹിച്ചുകൊണ്ടുള്ള വിമാനമാണ് ഡല്‍ഹിയിലിറങ്ങിയത്. 12 മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.

തെക്കന്‍ യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്ക് മോള്‍ഡാവ വഴി നാട്ടിലെത്താം എന്ന കണക്കു കൂട്ടലിലാണ് വിദേശകാര്യ മന്ത്രാലയം. വിദേശ കാര്യമന്ത്രി ജയശങ്കര്‍ മോള്‍ഡാവന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. പോളണ്ട് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങി തുടങ്ങി.

50 നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് പോളണ്ടിലേക്ക് പ്രവേശനം അനുവദിച്ചു. കൂടുതല്‍ പേര്‍ എത്തുന്നതനുസരിച്ചു പോളണ്ടിലേക്ക് വിമാനം അയക്കും. എയര്‍ ഇന്ത്യയോടൊപ്പം ഇന്‍ഡിഗോയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കും. റുമേനിയ, ഹംഗറി എന്നീ രാജ്യങ്ങള്‍ വഴി 907 പേരാണ് എത്തിയത്.

സ്ലോവാക്യയില്‍ കാലതാമസം നേരിടുന്നുണ്ട്. കിയവ് ഉള്‍പ്പെടെ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ പുറത്തിറങ്ങരുതെന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് അടക്കം യാത്ര ഒഴിവാക്കണമെന്നും എംബസി അറിയിച്ചു.

Top