കശ്മീര്‍ വിഷയം; കേന്ദ്രസര്‍ക്കാരിന്റേത് ഭരണഘടനാ വിരുദ്ധമായ തീരുമാനമെന്ന്…

seetharam-yechuri

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമാണ്. ഇത് ജമ്മു കശ്മീര്‍ ജനതയുടെ മാത്രം പ്രശ്‌നമല്ല, അവരുടെ ആക്രമണം ജനാധിപത്യത്തിനും, മതനിരപേക്ഷതക്കും, ഭരണഘടനക്കും എതിരായുള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ജമ്മു കശ്മീരിനെ വിഭജിക്കാന്‍ തീരുമാനിച്ചതും വഴി ഭരണഘടനക്കും ജനാധിപത്യത്തിനെതിരെയുമുള്ള പ്രഹരമാണ് മോദി സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു

ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നവരാണെന്നും രാജ്യം അവരോട് കാണിച്ചിട്ടുള്ള പ്രതിബന്ധതയാണ് അവര്‍ക്ക് നല്‍കിയ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370. എന്നാല്‍ 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കം തീര്‍ത്തും ഉത്തരവാദിത്വത്തില്‍ നിന്നുള്ള പിന്‍ന്മാറ്റമാണെന്നും കശ്മീര്‍ ജനതയെ വഞ്ചിക്കുകായണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും യെച്ചൂരി ആരോപിച്ചു.

370-ാം അനുച്ഛേദം റദ്ദാക്കിയതും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതിലൂടെ ദേശീയ ഐക്യത്തിനെതിരെയുള്ള ആക്രമണമാണ് ബിജെപി നടത്തിയിരിക്കുന്നത്. ജമ്മു കശ്മീരിനെ പിടിച്ചെടുക്കപ്പെട്ട പ്രദേശമായാണ് ബിജെപി കാണുന്നത്. ഭരണഘടനയെ ചവിട്ടിത്താഴ്ത്തിക്കൊണ്ടാണ് അവര്‍ ജമ്മൂ കശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ കശ്മീര്‍ ജനത ഒറ്റകെട്ടായി പൊരുതണം. സിപിഐ എം നേതൃത്വത്തില്‍ ഓഗസ്റ്റ് 7നു സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കുചേരണമെന്നും യെച്ചൂരി പറഞ്ഞു.

Top