അഞ്ച് വര്‍ഷം കൊണ്ട് മോദി ഭരണഘടനയെ അട്ടിമറിച്ചു; വിമര്‍ശനവുമായി യെച്ചൂരി

sitaram yechoori

കോഴിക്കോട്: മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചു കൊണ്ട് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്.

അഞ്ച് വര്‍ഷം കൊണ്ട് മോദിയുടെ ഭരണം ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തിലായെന്നും മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കുവാനുള്ള ശ്രമം നടന്നുവെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തില്‍ മാത്രമാണ് ജനങ്ങള്‍ ഏറ്റവുമധികം തുല്യത അനുഭവിക്കുന്നത്. കേരളത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് മോദി പറയുന്നു. എന്നാല്‍, മാനവികതയെ ബഹുമാനിക്കുന്ന കേരളത്തില്‍ നിന്ന് മോദി പഠിക്കൂകയല്ലേ വേണ്ടത്, യെച്ചൂരി ചോദിച്ചു.

വെറുപ്പിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയമാണ് ബിജെപി പടര്‍ത്തുന്നത്. ഏറ്റവും മികച്ച ബീഫ് കേരളത്തില്‍ വിളമ്പുമെന്ന് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പറയുന്നു. ഉത്തരേന്ത്യയില്‍ ബീഫ് കഴിക്കാനാകുന്നുണ്ടോ. ബീഫിന്റെ പേര് പറഞ്ഞ് ആളുകളെ കൊന്നൊടുക്കുകയാണ് അവിടെ, യെച്ചൂരി വിമര്‍ശിച്ചു.

Top