ആറു വിക്കറ്റു വീഴ്ത്തി സിറാജ്; ദക്ഷിണാഫ്രിക്കയെ 55 റണ്‍സിലൊതുക്കി ഇന്ത്യ

ണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സിലൊതുക്കി ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 23.2 ഓവറില്‍ 55 റണ്‍സെടുത്തു പുറത്തായി. ആറു വിക്കറ്റു വീഴ്ത്തി തീക്കാറ്റായ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞ് വീഴ്ത്തിയത്. 15 റണ്‍സെടുത്ത കെയ്ല്‍ വെറെയ്‌നെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വെറെയ്‌നു പുറമേ ഡേവിഡ് ബെഡിങ്ഹാം മാത്രമാണു രണ്ടക്കം കടന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം.

ജസ്പ്രീത് ബുമ്ര, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. സ്‌കോര്‍ എട്ടു റണ്‍സില്‍ നില്‍ക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റു വീണത്. ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്‌റാം (രണ്ട്), ഡീന്‍ എല്‍ഗാര്‍ എന്നിവര്‍ മടങ്ങി. ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ ജസ്പ്രീത് ബുമ്ര വീഴ്ത്തി. 11 പന്തുകളില്‍നിന്ന് മൂന്ന് റണ്‍സാണ് സ്റ്റബ്‌സ് നേടിയത്. ടോണി ഡെ സോര്‍സി (രണ്ട്), ഡേവിഡ് ബേഡിങ്ങാം (17 പന്തില്‍ 12), കെയ്ല്‍ വെറെയ്ന്‍ (30 പന്തില്‍ 15), മാര്‍കോ ജാന്‍സന്‍ (പൂജ്യം) എന്നിവരെക്കൂടി പുറത്താക്കി മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു.

Top