മൊണാക്കോ: ജെയിംസ് ബോണ്ടായി വെള്ളിത്തിര കീഴടക്കിയ റോജർ മൂർ (89) അന്തരിച്ചു. സിറ്റ്സർലൻഡിലായിരുന്നു അന്ത്യം.
മൂറിന്റെ ബന്ധുക്കൾ ട്വിറ്ററിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. അർബുദരോഗം ബാധിച്ച് ഏറെനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മൂർ ഏഴ് ജെയിംസ് ബോണ്ട് സിനിമകളിലാണ് വേഷമിട്ടത്.
റോജര്‍ മൂര്‍, ഹോപ് ലോബിയ എന്ന രോഗത്തിനടിമയായിരുന്നു. വെടിശബ്ദം കേട്ട് ഭയപ്പെടുന്ന പ്രത്യേക തരം മാനസിക രോഗമാണിത്. എന്നിരുന്നിട്ടുകൂടി അദ്ദേഹം വെടിശബ്ദങ്ങളെ അതിജീവിച്ചാണ് ജെയിംസ് ബോണ്ടായി അരങ്ങ് തകർത്തത്.
അമ്പത്തെട്ട് വയസിലും അദ്ദേഹം ജയിംസ് ബോണ്ടായി അഭിനയിച്ചു. ‘ഏവിയുടു എ ഗില്‍’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുമ്പോള്‍ 58 വയസായിരുന്നു അദ്ദേഹത്തിന്.