സിംഘുവില്‍ ആക്രമണം നടത്തിയത് ‘ജയ് ശ്രീറാം’ വിളികളുമായി എത്തിയവര്‍; യെച്ചൂരി

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിംഘുവിലെ പൊലീസ് ആക്രമണം യാദൃശ്ചികമല്ല, ജയ് ശ്രീറാം വിളികളുമായിവന്ന ഒരു കൂട്ടം പേരാണ് സിംഘുവില്‍ കര്‍ഷകരെ കൈയേറ്റം ചെയ്തതെന്നും യെച്ചൂരി ആരോപിച്ചു.

സിംഘുവിലെ കര്‍ഷകരുടെ സമരവേദിയിലെത്തിയ ഒരു വിഭാഗം ആളുകള്‍ സമരവേദികളില്‍ ചിലത് തല്ലിപ്പൊളിക്കുകയും കര്‍ഷകരെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കര്‍ഷകരും തിരിച്ചടിച്ചു. ഇതോടെ സ്ഥലത്ത് കല്ലേറും സംഘര്‍ഷാവസ്ഥയും ഉണ്ടായി, പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു.

പ്രതിഷേധക്കാരെന്ന വ്യാജേനെയെത്തിയത് ആര്‍എസ് എസ് – ബിജെപി പ്രവര്‍ത്തകരാണെന്നും, കര്‍ഷകരെ തല്ലിച്ചതയ്ക്കുകയായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് കര്‍ഷക നേതാക്കളുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് യെച്ചൂരിയും വിഷയത്തില്‍ പ്രതികരിച്ചത്.

 

 

Top