സിന്ധു ജയിച്ചിട്ടും സ്വര്‍ണം നേടാനായില്ല; ബാഡ്മിന്റണ്‍ മിക്‌സഡില്‍ ഇന്ത്യക്ക് വെള്ളി

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റൺ മിക്‌സഡിൽ ഇന്ത്യക്ക് വെള്ളി. ഫൈനലിൽ മലേഷ്യയോട് 1-3ന് തോറ്റതോടെയാണ് ഇന്ത്യയുടെ സ്വർണ പ്രതീക്ഷകൾ അവസാനിച്ചത്.

ബാഡ്മിന്റൺ മിക്‌സഡ് ഫൈനലിൽ ആദ്യ മത്സരത്തിൽ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ് രാജുമാണ് ഇന്ത്യക്കായി ഇറങ്ങിയത്. മലേഷ്യയുടെ ടെങ് ഫോങ് ആരോൺ ചിയ, വൂയി എന്നിവരായിരുന്നു എതിരാളികൾ. 21-18,21-15 എന്ന സ്‌കോറിന് മലേഷ്യ ആദ്യ കളി ജയിച്ചു.

രണ്ടാം മത്സരത്തിൽ പി വി സിന്ധു ജയം പിടിച്ച് ഇന്ത്യക്ക് പ്രതീക്ഷ നൽകി. മലേഷ്യയുടെ ജിൻ വെയ് ഗോഹുമായാണ് ഏറ്റുമുട്ടിയത്. 21-17ന് സിന്ധു ജയിച്ചു. എന്നാൽ മൂന്നാം മത്സരത്തിൽ മലേഷ്യയുടെ എൻജി സെ യോങ്ങിനോട് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് തോറ്റതോടെ ഇന്ത്യക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

21-19,6-21,21-16 എന്ന സ്‌കോറിനാണ് ശ്രീകാന്ത് വീണത്. നാലാം മത്സരത്തിൽ ട്രീസ ജോളി, ഗായത്രി ഗോപീചന്ദ്, മുരളീധരൻ തീന എന്നിവർ മലേഷ്യൻ സഖ്യത്തെ നേരിട്ടെങ്കിലും രണ്ട് ഗെയിമിലും തോൽവിയിലേക്ക് വീണു. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഈ ഇനത്തിൽ സ്വർണം നേടിയിരുന്നു. അന്ന് മലേഷ്യയെയാണ് ഫൈനലിൽ വീഴ്ത്തിയത്.

Top