സൈനികര്‍ക്ക് ശരിയായ ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ല: സിഎജി റിപ്പോര്‍ട്ട്

സിയാച്ചിന്‍: അതിര്‍ത്തിയിലെ അതി കഠിനമായ തണുപ്പില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് മതിയായ റേഷനോ തണുപ്പ് പ്രതിരോധിക്കാനുളള വസ്ത്രങ്ങളോ നല്‍കിയിട്ടില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്.

2015 മുതല്‍ പുതിയ ജാക്കറ്റുകളോ മാസ്‌കുകളോ ബൂട്ടുകളോ നല്‍കിയില്ല. ലോക്‌സഭയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സി.എ.ജി സമര്‍പ്പിച്ചത്.

സിയാച്ചിന്‍, ലഡാക് തുടങ്ങിയ അതിശൈത്യ മേഖലകളിലെ സൈനികര്‍ക്കാണ് റേഷനും, തണുപ്പ് പ്രതിരോധ വസ്ത്രങ്ങളും ആവശ്യത്തിന് ലഭിക്കാത്തത്. കഴിഞ്ഞ ദിവസം മൈനസ് 21 ഡിഗ്രി ആണ് സിയച്ചിനില്‍ രേഖപ്പെടുത്തിയ താപനില.

2015-16, 2017-18 കാലഘട്ടത്തില്‍ പുതിയ ജാക്കറ്റുകളും, ബൂട്ടുകളും, സ്ലീപ്പിംഗ് ബാഗുകളും ലഭിച്ചില്ലെന്നും കൊടും തണുപ്പിലും സൈനികര്‍ പഴയവ തന്നെ ഉപയോഗികേണ്ട അവസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞിനെ പ്രതിരോധിക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു നൂതന നിലവാരത്തിലുള്ളവ ലഭ്യമാക്കണമെന്നിരിക്കേ സൈനികരെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും

സിയച്ചിനില്‍ ജോലി ചെയ്യുന്ന ഒരു സൈനികന് മാത്രം തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ക്കായി ചെലവാക്കാന്‍ 1ലക്ഷം രൂപ അനുവദിച്ചിട്ടും അത് വേണ്ട വിധം ഉപയോഗിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top