സുരക്ഷാ ഉദ്യോഗസ്ഥന്‍ തോക്കുകളുമായി കടന്നു; ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെന്ന് സംശയം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി എംഎല്‍എയുടെ വസതിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്‌പെഷല്‍ പോലീസ് ഓഫീസര്‍(എസ്പിഒ) തോക്കുകളുമായി കടന്നു. പത്ത് തോക്കുകളാണ് ഇയാള്‍ കൊണ്ടു പോയത്. ശ്രീനഗറിലെ ജവഹര്‍ നഗറിലാണ് സംഭവം. എസ്പിഒ ആദില്‍ ബഷീറാണ് തോക്കുകള്‍ കൊണ്ടു പോയത്.

വാച്ചി മണ്ഡലത്തിലെ പിഡിപി എംഎല്‍എ ഐജാസ് അഹമ്മദ് മിറിന്റെ വസതിയിലെ എസ്പിഒ ആയിരുന്നു ഇയാള്‍. അഞ്ച് എകെ 47 റൈഫിളുകളും നാല് ഇന്‍സാസ് റൈഫിളുകളും ഒരു കൈത്തോക്കുമാണു ആദില്‍ ബഷീര്‍ കൊണ്ടു പോയത്. ഭീകരപ്രവര്‍ത്തനം രൂക്ഷമായ ഷോപിയാന്‍ ജില്ലക്കാരനാണ് ആദില്‍.

നിലവില്‍ സംഘര്‍ഷാവസ്ഥ അതി രൂക്ഷമായി നിലനില്‍ക്കുന്ന സ്ഥലമാണ് ഷോപിയാന്‍. പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയാണിവിടെ. ഈ സാഹചര്യത്തില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Top