അയല്‍വാസി വെടിയേറ്റു മരിച്ച സംഭവം; പ്രതിയെ പിടികൂടിയില്ല, അന്വേഷണം ഊര്‍ജ്ജിതമാക്കി

Shot dead

വയനാട്: അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പുല്‍പ്പള്ളി കാപ്പി സെറ്റില്‍ ഒരാള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വനത്തിലേക്ക് രക്ഷപ്പെട്ട പ്രതിയെ കണ്ടു പിടിക്കാന്‍ പൊലീസിന് സാധിച്ചില്ല. വെടിവെച്ച ശേഷം കാട്ടിലേക്ക് കടന്ന അയല്‍വാസി ചാര്‍ളിയ്ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വെടിയേറ്റ് മരിച്ചത് പുല്‍പ്പള്ളി സ്വദേശി നിധിന്‍ പത്മനാഭന്‍ ആണ്. വെടിയേറ്റ് നിധിന്റെ ബന്ധു കിഷോറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. വെടി വെക്കാനുപയോഗിച്ച നാടന്‍ തോക്ക് നിര്‍മ്മിച്ച കേന്ദ്രങ്ങളെ കുറിച്ചും അന്വേഷണം ആരംഭിച്ചു.

Top