വിവാഹത്തട്ടിപ്പ് വീരന്മാരായ ഷെയ്ഖുമാരും മതനേതാക്കളും പൊലീസ് പിടിയില്‍

arrest

ഹൈദരാബാദ്: വിവാഹത്തട്ടിപ്പ് നടത്തിയ എട്ട് ഷെയ്ഖുമാരേയും നാല് മുസ്ലീം മതനേതാക്കളേയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.

സൗദി, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഷെയ്ഖുമാരെയാണ് അറസ്റ്റ് ചെയ്തത്.

വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് മതനേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സൗദിയില്‍ നിന്നുള്ള ഷെയ്ഖുമാര്‍ കോണ്‍ട്രാറ്റ് അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്തതെന്ന് പോലീസ് പറയുന്നു.

ഫലാഖ്‌നുമ, ചന്ദ്രയാന്‍ ഗുട്ട എന്നീ പെണ്‍കുട്ടികളെയാണ് സൗദി ഷെയ്ഖുമാര്‍ വിവാഹം ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ലോഡ്ജ് ഉടമകളായ നാല് പേരേയും അഞ്ച് ദല്ലാള്ളന്‍മാരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒമാനി ഷെയ്ഖിന് വിസ ലഭിക്കുന്നതിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ഫരീദ് അഹമ്മദ് ഖാനെന്ന മുംബൈയിലെ ഖാസി മേധാവിയേയും തിങ്കളാഴ്ച പിടികൂടിയിരുന്നു.

Top