ഷീനബോറ വധക്കേസ് പ്രതി പീറ്റര്‍ മുഖര്‍ജി വീണ്ടും ജാമ്യാപേക്ഷ നല്‍കി

മുംബൈ: ഷീനബോറ വധക്കേസ് പ്രതി പീറ്റര്‍ മുഖര്‍ജി വീണ്ടും ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കുറ്റം ആരോപിക്കപ്പെട്ട തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി. ആരോഗ്യ സ്ഥിതി മോശമാണെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ, പ്രത്യേക സിബിഐ കോടതി മുഖര്‍ജിയുടെ ഹര്‍ജി തള്ളിയിരുന്നു.

2012ല്‍ ഇന്ദ്രാണി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ ഷീനയെ കൊലപ്പെടുത്തിയശേഷം തെളിവു നശിപ്പിക്കാനായി വാഹനത്തിലിട്ട് കത്തിച്ചെന്നാണ് കേസ്. 2015 ജനുവരിയിലാണ് ഇന്ദ്രാണിക്കും, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നക്കും, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിക്കുമെതിരെ കൊലപാതകത്തിന് കേസെടുത്തത്.

ഇന്ദ്രാണിയുടെ നിലവിലെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെയും കേസില്‍ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും 2015 ആഗസ്റ്റിലാണ് അറസ്റ്റിലാകുന്നത്. പീറ്റര്‍ മുഖര്‍ജിയുടെ മുന്‍ ബന്ധത്തിലെ മകന്‍ രാഹുല്‍ മുഖര്‍ജിയുമായി പ്രണയത്തിലായിരുന്നു ഷീന ബോറ. ഇത് ഇഷ്ടപ്പെടാതിരുന്ന ഇന്ദ്രാണി മകളെ കൊലപ്പെടുത്തി എന്നാണ് കേസ്.

Top