ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് നടക്കും. രാവിലെ പത്തരയക്ക് ശശി തരൂർ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശശി തരൂര്‍ കോട്ടയം ജില്ലയിൽ എത്തുന്നത്. കഴിഞ്ഞ തവണത്തെ സന്ദർശനത്തിനിടെ കാഞ്ഞിരപ്പള്ളി,പാല ബിഷപ്പുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലും പങ്കെടുത്തു. കഴിഞ്ഞ തവണത്തെ സന്ദര്‍ശനത്തിനിടെ കാഞ്ഞിരപ്പള്ളി, പാല ബിഷപ്പുമാരുമായി തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലും പങ്കെടുത്തു. തരൂരിന്റെ സന്ദര്‍ശനം കോട്ടയത്തെ കോണ്‍ഗ്രസില്‍ വന്‍ വിവാദത്തിനും വഴിവെച്ചിരുന്നു.
വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍എസ്എസ് നേതൃത്വം, ശശി തരൂരിനെ മന്നം ജയന്തിയിലേക്ക് ക്ഷണിച്ചതില്‍ രാഷ്ട്രീയ പ്രാധാന്യവുമുണ്ടെന്നാണ് വിലയിരുത്തല്‍.
ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന മന്നത്തു പത്മനാഭന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാന്‍ ശക്തമായ നടപടികളുമായി മുമ്പോട്ടു പോകുമെന്ന് എന്‍എസ്എസ് ആസ്ഥാനത്ത് ഇന്നലെ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.