Shashank Manohar elected unopposed as independent ICC chairman

ദുബായ്‌: ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹറെ ഐ.സി.സിയുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഐ.സി.സിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാന്‍ കൂടിയാണ് 58 വയസുള്ള ശശാങ്ക് മനോഹര്‍. അദ്ദേഹം ഉടന്‍ ചുമതലയേല്‍ക്കും.

ഐ,സി.സി ചെയര്‍മാനാവുന്നത് ബഹുമതിയായി കാണുന്നുവെന്ന് ശശാങ്ക് മനോഹര്‍ പ്രതികരിച്ചു. തന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാ ഐ.സി.സി ഡയറക്ടര്‍മാര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ബി.സി.സി.ഐയോടും ശശാങ്ക് നന്ദി അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിന് ഏറ്റവും നല്ല ദിനങ്ങളാണ് ഇപ്പോഴുള്ളത്.

ഐ.സി.സിയുടെ ഭരണഘടനാ ഭേദഗതികള്‍ ക്രിക്കറ്റിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കും. ക്രിക്കറ്റ് എന്ന കായിക വിനോദത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകന്‍ കൂടിയായ ശശാങ്ക് മനോഹര്‍ 2008 മുതല്‍ 2011വരെ ബി.സി.സി.ഐ പ്രസിഡന്റായിരുന്നു. ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്ന് 2015 ഒക്ടോബറില്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുപ്പെട്ടു

Top