സര്‍ട്ടിഫിക്കറ്റുകള്‍ എവിടെ, സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ ഹാജരാക്കൂ; ഷാഹിദാ കമാലിനോട് ലോകായുക്ത

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയില്‍ ചോദ്യങ്ങളുയര്‍ത്തി ലോകായുക്ത. ഡോക്ടറേറ്റ് കസാഖിസ്ഥാന്‍ സര്‍വ്വകലാശാലയില്‍ നിന്നാണെങ്കില്‍, ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കസാഖിസ്ഥാന്‍ സര്‍വ്വകലാശാല എങ്ങനെയറിഞ്ഞുവെന്ന് കോടതി ചോദിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും ലോകായുക്ത നിര്‍ദ്ദേശം നല്‍കി.

സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോള്‍ രേഖകള്‍ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിര്‍ദ്ദേശിച്ചു.

ഷാഹിദ കമാലിന്റെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കസാഖിസ്ഥാന്‍ സര്‍വ്വകലാശാല എങ്ങനെ അറിഞ്ഞുവെന്നും കോടതി ചോദിച്ചു. യൂണിവേഴ്‌സിറ്റിയിലെ മലയാളിയായ ഒരു പ്രതിനിധിയാണ് തന്നെ ശുപാര്‍ശ ചെയ്തതെന്നായിരുന്നു ഇതിന് ഷാഹിദയുടെ മറുപടി. കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നും ഷാഹിദ ലോകായുക്തയോട് ആവശ്യപ്പെട്ടു.

Top