ലൈംഗികാതിക്രമങ്ങളെപ്പറ്റി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞ യുവതി അറസ്റ്റില്‍

കയ്‌റോ: തനിക്ക് നേരിട്ട ലൈംഗികാതിക്രമങ്ങളെപ്പറ്റി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞ ഈജിപ്ഷ്യന്‍ യുവതി അറസ്റ്റില്‍. ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റായ അമല്‍ ഫാത്തിയാണ് അറസ്റ്റിലായത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. മനുഷ്യാവകാശ സംഘടനകള്‍ ഈജിപ്തിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

amal-fathy-700-640x400

12 മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോ മെയ് മാസത്തിലാണ് അമല്‍ പോസ്റ്റ് ചെയ്തത്. തനിക്ക് നേരെ ബാങ്കില്‍ വെച്ച് ഉണ്ടായ ലൈംഗികാതിക്രമങ്ങളെപ്പറ്റിയായിരുന്നു വിവരണം നല്‍കിയിരുന്നത്.

ഈജിപ്റ്റിലെ ജീവിത സാഹചര്യങ്ങളെ കുറ്റപ്പെടുത്തിയ അമല്‍ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും വീഡിയോയിലൂടെ ആരോപിച്ചിരുന്നു.

രാജ്യത്തുടനീളം വൈറലായ വീഡിയോ ചില മാധ്യമങ്ങള്‍ ഏറ്റെടുത്തു. തുടര്‍ന്നാണ് അവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 140 ദിവസത്തോളം തടവറയില്‍ കഴിഞ്ഞ അവരുടെ പേരില്‍ ഇപ്പോള്‍ തീവ്രവാദ ബന്ധം കെട്ടിവെക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. 2 വര്‍ഷത്തെ ജയില്‍ വാസമാണ് ഇവര്‍ക്ക് കോടതി വിധിച്ചത്.

Top