അലൻസിയർക്കെതിരെ ലൈംഗീക ആരോപണവുമായി യു. എസ് വനിത

ലൻസിയർക്ക് എതിരെ ലൈംഗീക ആരോപണവുമായി ഒരു പ്രവാസി. ‘മൺസൂൺ മാങ്കോസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തനിക്ക് നേരെ അലൻസിയർ അപമരിയാദപരമായ രീതിയിൽ പെരുമാറിയതെന്ന് പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത യു. എസുകാരിയായ പെൺകുട്ടി രേഖപ്പെടുത്തി.

അവരുടെ സുഹൃത്ത് പുറത്തു വിട്ട കുറിപ്പിലാണ് സംഭവത്തിന് ആധാരമായ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്. യു. എസിലേക്ക് പുറപ്പെടും വരെ വളരെ മാന്യമായും വിനീതമായും എല്ലാവരോടും പെരുമാറിയ അലന്സിയർ, അവിടെ എത്തിയതോടെ മദ്യപിച്ചു വളരെ മോശമായ രീതിയിൽ പെരുമാറാൻ ആരംഭിച്ചു. അവിടെ കേരളീയ ഭക്ഷണം എത്തിച്ചു നൽകുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. പിതാവ് നഷ്ടപ്പെട്ട പെൺകുട്ടി പാർട്ട്ടൈം എന്ന നിലയ്ക്കാണ് അവിടെ ഭക്ഷണം എത്തിച്ചു നൽകിയിരുന്നത്. ഒരിക്കൽ ഈ പെൺകുട്ടിയെ തിരികെ വിമാന താവളത്തിൽ മടക്കി എത്തിക്കുന്ന സമയം ആ വാഹനത്തിൽ അലൻസിയറും ഉണ്ടായിരുന്നു. പാർക്കിങ്ങിൽ എത്തിയപ്പോൾ അലൻസിയർ പെൺകുട്ടിയെ കടന്നു പിടിക്കുകയും, “ഞാൻ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ, എനിക്കൊന്നു വഴങ്ങിത്തരണം” എന്ന് പറയുകയും ചെയ്തു. ഇത്തരം ഒരു സംഭവം ഉണ്ടായതോടെ, പെൺകുട്ടി ക്രൂവിൽ നിന്ന് പിന്മാറുകയും ഇനി ഇവർക്കൊപ്പം പ്രവർത്തിക്കില്ല എന്ന് പറയുകയും ചെയ്തു. ഈ സംഭവത്തോടെ ക്രൂവിലെ വിദേശികളായ വനിതകൾ വിട്ടു നിൽക്കുകയും, എത്തുന്നവർ വളരെ ജാഗ്രതയോടെ പെരുമാറാൻ ആരംഭിച്ചെന്നും സംസാരിക്കാതെ ആയി. എന്നാൽ ഈ വിഷയത്തിൽ, അലൻസിയർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് അലെൻസിയറിൽ നിന്നും മോശമായ സമീപനം ഉണ്ടായി എന്ന് നടി ദിവ്യ ഗോപിനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ താൻ അത്തരത്തിൽ ലൈംഗീക ചുവയുള്ള പെരുമാറ്റത്തിനോ ഒന്നും പോയിട്ടില്ല എന്ന ആലൻസിയറും പ്രതികരിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വിദേശിയായ യുവതിയുടെ വെളിപ്പെടുത്തൽ.

Top