ഉത്തര്‍പ്രദേശില്‍ യുവതിയെ പീഡിപ്പിച്ചെന്ന്; ബിജെപി പ്രവര്‍ത്തകനെതിരെ പരാതി

rape

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ ബിജെപി പ്രവര്‍ത്തകനും ഡ്രൈവറും ചേര്‍ന്ന് പീഡനത്തിനിരയാക്കിയതായി പരാതി.

ബിജെപി പ്രവര്‍ത്തകന്‍ വിക്കി തന്‍ജയും അദ്ദേഹത്തിന്റെ ഡ്രൈവര്‍ ജെയിനും ചേര്‍ന്നാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. യുവതി ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കു പിന്നാലെ യുവതിയെ നിര്‍ബന്ധപൂര്‍വം ജെയിനെ വിവാഹം കഴിപ്പിച്ചു. ആറ് മാസത്തിനുശേഷം ജെയിന്‍ തന്നെ ഉപേക്ഷിച്ചുവെന്നും ഇപ്പോള്‍ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. നേരത്തെ ഉത്തര്‍പ്രദേശിലെ ഉന്നവോയില്‍ പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Top