വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണത്തില്‍ യുവതിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. 164 വകുപ്പ് പ്രകാരമാണ് മൊഴി രേഖപ്പെടുത്തുക. ഇതിനായി അന്വേഷണ സംഘം തിരുവല്ല കോടതിയില്‍ അപേക്ഷ നല്‍കും.

അതേസമയം വൈദികര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നാല് ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായാണ് കേസെടുത്തത്. എബ്രഹാം വര്‍ഗീസ്, ജെയ്സ് ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ മാത്യു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗം ഉള്‍പ്പെടെ രണ്ട് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് വൈദികര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്.

വൈദികര്‍ക്കതിരായ ലൈംഗിക ആരോപണത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിയിരുന്നു. പരാതിക്കാര്‍ നിയമനടപടി സ്വീകരിക്കുന്നതിനെ പിന്തുണച്ച സഭ നേതൃത്വം അന്വേഷണവും ഊര്‍ജിതമാക്കി. ഓഗസ്റ്റ് ആദ്യ വാരത്തോടെ സഭാ അധ്യക്ഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അപകീര്‍ത്തിപരമായ പരാമര്‍ശം ഇനിയും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

Top