ബൊക്കോ ഹറാം ആക്രമണം ; നൂറോളം വിദ്യാര്‍ഥിനികളെ കാണാതായതായി പൊലീസ്

bokoharam

കാനോ: നൈജീരിയയിൽ ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ശേഷം നൂറോളം വിദ്യാര്‍ഥിനികളെ കാണാതായതായി പൊലീസ് . വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബിയിലാണ് ബൊക്കോ ഹറാം ആക്രമണം നടത്തിയത്.

2014ല്‍ നൈജീരിയയിലെ ചിബോക്കില്‍ നിന്നും 270 വിദ്യാര്‍ഥിനികളെ ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയതിന് ശേഷം ആദ്യമായാണ് ഇത്രയും പെണ്‍കുട്ടികളെ കൂട്ടത്തോടെ കാണാതായിരിക്കുന്നത്. സ്കൂളില്‍ കുട്ടികളുടെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ഥികൾ കാണാതായിരിക്കുന്ന വിവരം വ്യക്തമായതെന്ന് ആഭ്യന്തരമന്ത്രി അബ്ദുല്‍ മാലികി സുമോനു പറഞ്ഞു.

ഇവരെ കാണാതാകുന്നതിന് മുൻപുള്ള ദിവസം ബൊക്കോ ഹറാം ട്രക്കുകളില്‍ സ്കൂളില്‍ വരികയും ആക്രമണം നടത്തുകയും ചെയ്തിരുന്നു. ആക്രമണത്തിന് മുന്‍പ് ഈ പെണ്‍കുട്ടികളും ടീച്ചര്‍മാരും രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കണക്കായിരുന്നത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

പെണ്‍കുട്ടിളെ ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയതാണെന്ന് അധികാരികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാണതായ പെണ്‍കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. യോബിയിലെ ബോര്‍ഡിങ് സ്കൂള്‍ പൂട്ടുകയും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Top