ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ ആക്രമിച്ച കേസില്‍ ഏഴ് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചിക്കമംഗളൂരു: ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ ആക്രമിച്ച കേസില്‍ ഏഴ് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ആല്‍ദുരു ടൗണില്‍ വെച്ചാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. പ്രണയം നടിച്ച് കൗമാരക്കാരിയായ ഹിന്ദു പെണ്‍കുട്ടിയെ വലയിലാക്കാനും മതംമാറ്റാനും ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡാന്‍സ് മാസ്റ്ററായ റുമാനെ സംഘം ആക്രമിച്ചത്.

ഇതിനു പിന്നാലെയാണ് വിഎച്ച്പി പ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

യുവാവിന്റെ ഓഫീസിലെത്തിയായിരുന്നു ആക്രമണം. ‘ലവ് ജിഹാദി’നുള്ള നീക്കമാണെന്നായിരുന്നു ആരോപണം. വാതില്‍ പൂട്ടി ക്രൂരമായി റുമാനെ മര്‍ദിക്കുകയായിരുന്നു. മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്നും തങ്ങളുടെ മകനെ ഒരു സംഘം ആക്രമിച്ചെന്നും കാണിച്ച് റുമാന്റെ കുടുംബവും പൊലീസില്‍ പരാതി നല്‍കി.

Top