അനാഥാലയത്തിലെ ഏഴ് കുട്ടികളെ പീഡിപ്പിച്ച കേസ്: മുഖ്യപ്രതിക്ക് 15 വര്‍ഷം തടവ്

കല്പറ്റ: വയനാട്ടില്‍ യത്തീഖാനയിലെ ഏഴ് പെണ്‍കുട്ടികളെ കടയിലേക്ക് വിളിച്ചു വരുത്തി മിഠായി നല്‍കി പീഡിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവ് ശിക്ഷയും എഴുപതിനായിരം രൂപ പിഴയും വിധിച്ചു. കല്‍പ്പറ്റ പോക്‌സോ കോടതിയാണ് മുഖ്യപ്രതി വിളഞ്ഞിപ്പിലാക്കല്‍ നാസറിനെ (42) ശിക്ഷിച്ചത്.

2017 മാര്‍ച്ചിലാണ് അനാഥാലയത്തിലെ അന്തേവാസികളായ ഏഴ് കുട്ടികള്‍ പീഡനത്തിനിരയായത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ കടയിലേക്ക് വിളിച്ച് വരുത്തി മിഠായി നല്‍കി പ്രലോഭിപ്പിച്ചാണ് പീഡപ്പിച്ചത്.

സംഭവത്തില്‍ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകള്‍ കല്പറ്റ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മൊബൈല്‍, ഡി.എന്‍.എ. പരിശോധനകള്‍ ഉള്‍പ്പെടെ ശാസ്ത്രീയ അന്വേഷണമാണ് പോലീസ് നടത്തിയത്.

വിചാരണ കാലയളവില്‍ പെണ്‍കുട്ടി കൂറുമാറിയിരുന്നെങ്കിലും സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

Top