SERVENT MURDER; MOTIVATION-bother his wife

wife kills husband

തിരുവനന്തപുരം: തിരുവനന്തപുരം പുളിമ്പള്ളിക്കോണത്തു വീട്ടുജോലിക്കാരനെ വെട്ടിനുറുക്കിക്കൊന്ന് കിണറ്റില്‍ ഇട്ടത്ത് ഗൃഹനാഥന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിന്.

സംഭവത്തില്‍ പുളിമ്പള്ളിക്കോണം ഉഴുന്നുവിള വീട്ടില്‍ മണികണ്ഠന്‍ എന്ന യതിരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. യതിരാജിന്റെ വീട്ടിലെ ജോലിക്കാരന്‍ രവിയാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ടാണ് കാണാതായ രവിയുടെ ഉടല്‍ വെട്ടിനുറുക്കിയ നിലയില്‍ യതിരാജിന്റെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്.

തുടര്‍ന്നു പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ തലയും കാലുകളും കിട്ടി. പുലര്‍ച്ചെയോടെയാണു കൈകള്‍ കിട്ടിയത്. രവിയെ രണ്ടു ദിവസം മുമ്പാണു കാണാതായത്.

യതിരാജിന്റെ വീടിന്റെ പരിസരത്തു ചോരപ്പാടുകള്‍ കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു. ഇതിനിടയിലാണ് നാട്ടുകാര്‍ വീട്ടില്‍ പരിശോധന നടത്തിയതും കിണറ്റില്‍നിന്ന് ഉടല്‍ കണ്ടെത്തിയതും.

ശരീരം വെട്ടിനുറുക്കി കൊലപ്പെടുത്തിയശേഷം ഭാഗികമായി കത്തിച്ചാണ് കിണറ്റില്‍ ഇട്ടത്. ഏറെക്കാലമായി യതിരാജിന്റെ വീട്ടിലെ ജോലിക്കാരനാണു രവി.

ഇവിടെത്തന്നെയാണ് ഇയാള്‍ താമസിച്ചിരുന്നത്. തിരുവനന്തപുരത്ത് താമസിക്കുന്ന യതിരാജിന്റെ ഭാര്യയും മകളും കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ശല്യപ്പെടുത്തിയതാണു കൊലപാതകത്തിനു കാരണമെന്നാണു യതിരാജ് മൊഴി നല്‍കിയത്.

Top