മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ വര്‍ഷം അഞ്ചുശതമാനത്തിൽ താഴെയാകുമെന്ന് ധനകാര്യ വിശകലന സ്ഥാപനത്തിന്റെ റിപ്പോർട്ട്. നേരത്തെ 5.7 ശതമാനമായിരുന്നു ഇവർ കണക്കാക്കിയത്. എന്നാൽ ജാപ്പനീസ് നിക്ഷേപ ഭീമൻ നോമുറയുടെ കീഴിലുള്ള നോമുറ ഗ്ലോബൽ മാർക്കറ്റ്സിന്റെ പഠനത്തിൽ 2019-20 ലെ ഇന്ത്യൻ വളർച്ച 4.9 ശതമാനമേ വറുകയുളൂ എന്നാണ് ഇപ്പോഴത്തെ കണക്ക്.
ബാങ്കുകളും ബാങ്കിതര ധനകാര്യ കമ്പനികളും മ്യൂച്ചല്‍ ഫണ്ടുകളും ഭീഷണിയിലാണെന്നും നോമുറ വിലയിരുത്തി.
ഊർജം, ലോഹങ്ങൾ, ഖനനം, ടെലികോം, ടെക്സ്റ്റൈൽസ്, അടിസ്ഥാന സൗകര്യ വികസനം, റിയൽ എസ്റ്റേറ്റ് മേഖലകളിലെ കമ്പനികള്‍ കട ഭാരത്തിലാണെന്നും പാപ്പർ നടപടികൾ വേഗത്തിലാകാത്തതുമൂലം ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വായ്പ കൊടുത്ത പണം തിരികെ കിട്ടാൻ വലിയ കാലതാമസം നേരിടുന്നത് കൊണ്ട് ഇത് വായ്പാ പ്രതിസന്ധി സൃഷ്ടിക്കുന്നതായും നോമുറ ചൂണ്ടിക്കാട്ടി.