സെന്‍സെക്സ് 162 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു

sensex

മുംബൈ: വ്യാപാരത്തിനിടെ എക്കാലത്തെയും ഉയരം കുറിച്ച് സെന്‍സെക്‌സ് 56,000 പിന്നിട്ടെങ്കിലും വില്പന സമ്മര്‍ദത്തില്‍ വിപണി നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു. സെന്‍സെക്‌സ് 162.78 പോയന്റ് താഴ്ന്ന് 55,629.49ലും നിഫ്റ്റി 45.80 പോയന്റ് നേട്ടത്തില്‍ 16,568.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 56,118 എന്ന പുതിയ ഉയരം തൊട്ടു.

നിഫ്റ്റിയാകട്ടെ 16,702ലുമെത്തി. ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷര്‍ മോട്ടോഴ്‌സ്, അള്‍ട്രടെക് സിമെന്റ്‌സ്, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്‌സ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു.

നിഫ്റ്റി മെറ്റല്‍, ബാങ്ക് സൂചികകള്‍ 0.8ശതമാനം താഴ്ന്നു. എഫ്എംസിജി, ഫാര്‍മ, പൊതുമേഖല ബാങ്ക് ഓഹരികള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.26ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക 0.18ശതമാനം താഴുകയും ചെയ്തു.

ആഴ്ചയിലെ ഫ്യുച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് കരാറുകള്‍ അവസാനിക്കുന്നതും വിപണിയെ പന്നോട്ടടിക്കാന്‍ കാരണമായി. നാല് വ്യാപാര ദിനങ്ങള്‍ക്കൊണ്ടാണ് സെന്‍സെക്‌സ് 1000 പോയന്റ് കുതിച്ച് 56,000 കടന്നത്. ഓഗസ്റ്റ് 13നാണ് 55,000 പിന്നിട്ടത്.

 

Top