Selfie in front of approaching train costs Chennai teenager his life

ചെന്നൈ: റെയില്‍വേട്രക്കില്‍ പാഞ്ഞുവരുന്ന ട്രെയിനു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 17 ക്കാരന്‍ മരിച്ചു. ചെന്നൈ പുനമല്ലി അരിഗ് അണ്ണാ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ദീന സുകുമാറാണ് മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം ട്രെയിനിനെ പശ്ചാത്തലമാക്കി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിന് ഇടെയായിരുന്നു അപകടം. വണ്ടലൂര്‍ മൃഗശാലയ്ക്ക് സമീപമുള്ള റയില്‍വേപാളത്തില്‍ ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.

മൃഗശാല സന്ദര്‍ശിച്ച് തിരികെ വരുമ്പോള്‍ സുഹൃത്തുകള്‍ക്കൊപ്പമാണ് ദീന സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. ദീനയെ ട്രെയിന്‍ തട്ടുന്നതു കണ്ട സുഹൃത്തുക്കള്‍ ഓടി രക്ഷപെട്ടു. ട്രെയിന്റെ വേഗത മനസ്സിലാക്കാന്‍ ദീനയ്ക്കു സാധിക്കാഞ്ഞതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

സെല്‍ഫി എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ പകുതി പേരും ഇന്ത്യയില്‍ നിന്നാണെന്ന് കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നതിനെ തുടര്‍ന്ന് മുംബൈയിലെ 16 സ്ഥലങ്ങളില്‍ പൊലീസ് സെല്‍ഫി നിരോധിച്ചിരുന്നു.

Top