മോദിക്കും യോഗിക്കും രക്തം കൊണ്ട് കത്തെഴുതി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി

rape

ന്യൂഡല്‍ഹി: നീതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും രക്തംകൊണ്ടു കത്തെഴുതി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിയായ പെണ്‍കുട്ടിയാണ് കത്തെഴുതിയത്.

ഉന്നതബന്ധങ്ങള്‍ കാരണം, ആരോപിതര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് തയാറാകുന്നില്ല. കേസ് പിന്‍വലിക്കാന്‍ അവര്‍ എന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. നീതി ലഭിച്ചില്ലെങ്കില്‍ ഞാന്‍ ജീവനൊടുക്കും- കത്തില്‍ പെണ്‍കുട്ടി കുറിച്ചു.

പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2017 മാര്‍ച്ച് 24ന് ദിവ്യ പാണ്ഡെ, അങ്കിത് വര്‍മ്മ എന്നിവര്‍ക്കെതിരെ ബരാബങ്കിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എഎസ്പി ശശി ശേഖര്‍ സിംഗ് പറഞ്ഞു. മകളെ പ്രതികള്‍ ബലാല്‍സംഗം ചെയ്തതായും അവളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അച്ഛന്റെ പരാതിയിലുണ്ട്.

പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top