ജഡ്ജിയുടെ ഭാര്യയുടേയും മകന്റേയും കൊലപാതകം; മുഖ്യപ്രതിയ്ക്ക് വധശിക്ഷ

ചണ്ഡീസ്ഗഡ്: ഗുരുഗ്രാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷ്ണ കാന്ത് ശര്‍മ്മയുടെ ഭാര്യയേയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയ്ക്ക് വധശിക്ഷ. ഹരിയാന കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുധീര്‍ പാര്‍മറാണ് വധശിക്ഷ വിധിച്ചത്. കൃഷ്ണ കാന്ത് ശര്‍മ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

2018 ഒക്ടോബര്‍13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കൃഷ്ണ കാന്ത് ശര്‍മ്മയുടെ ഭാര്യ റിതുവിനെയും മകന്‍ ധ്രുവിനെയുമാണ് ഗുരുഗ്രാമിലെ സെക്ടര്‍ 49 ലെ ആര്‍ക്കേഡിയ മാര്‍ക്കറ്റിന് സമീപത്തുവച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നത്. തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍ ആക്രമണം നടത്തിയത്.

കൊലപാതകം, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. 64 ദൃകസാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.

Top