ന്യൂഡൽഹി: സംഘപരിവാർ സംഘടനകളിൽ നിന്നു തുടർച്ചയായ വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി നേതാവും മാധ്യമപ്രവർത്തകനുമായ ആശിഷ് ഖേതൻ.
തനിക്ക് സംരക്ഷണം വേണമെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അഭിനവ് ഭാരത്, സനാഥൻ സസ്ത, ഹിന്ദു ജൻജാഗരണ്‍ സമിതി എന്നീ സംഘടനകളുടെ പേരിൽ തനിക്കു ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായും ആശിഷ് ഖേതൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് ഡൽഹി പോലീസിൽ നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്ന് ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
കേസ് അടുത്ത മാസം അഞ്ചിന് പരിഗണിക്കും. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് സ്റ്റിംഗ് ഓപ്പറേഷനിലൂടെ നിരവധി വിവരങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനാണ് ഖേതൻ.