രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് വിൽക്കാൻ ശ്രമം ; പ്രതി പിടിയിൽ

ന്യൂയോർക്ക്: ഓൺലൈനിലൂടെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മാർക്ക് വില്യംസ്  എന്ന  ആളാണ് ബോംബ് വിൽക്കാൻ ശ്രമിച്ചത്. വില്യംസിന് സഹോദരന്റെ ഹാംഷെയറിലെ വീട്ടിന് സമീപത്ത് വെച്ചാണ് ബോംബ് ലഭിച്ചത്. ഏറെ ചരിത്രപ്രാധാന്യമുള്ള ബോംബാണ് ഇയാൾ വൻ തുകയ്ക്ക് വിൽക്കാൻ പദ്ധതിയിട്ടത്. ഇതിനായി ഇബേയിലാണ് ഇയാൾ പരസ്യം നൽകിയത്.

പരസ്യം കണ്ട് റാൽഫ് ഷെർവിൻ എന്ന ഉദ്യോഗസ്ഥൻ വില്യംസിനെ ബന്ധപ്പെട്ടപ്പോഴാണ് പ്രശ്‌നം ഗുരുതരമാകുന്നത്. ഈ ബോംബ് നിർവീര്യമാക്കാനാവുമോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് അതെങ്ങനെ തനിക്ക് അറിയാം ജനവാസ മേഖലയിൽ തന്നെ ബോംബ് കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു വില്യംസിന്റെ മറുപടി. കൂടാതെ ബോംബിന്റെ അപകടാവസ്ഥയെ കുറിച്ച് വില്യംസിനോട് പറഞ്ഞ് മനസിലാക്കാനും ഷെർവിൻ ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളാൻ വില്യംസ് തയ്യാറായില്ല. ഇതോടെ ഷെർവിൻ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.

ഇബെയിൽ കൊടുത്തിരുന്ന മേൽവിലാസത്തിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് ബോംബ് ജനവാസ മേഖലയിൽ തന്നെയാണ് കുഴിച്ചിട്ടിരിക്കുന്നത് എന്ന് സ്ഥിരീകരിക്കുന്നത്. പിന്നാലെ 50 മീറ്റർ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ച ശേഷം ബോംബ് പുറത്തെടുത്ത് നിർവീര്യമാക്കി. അഗ്നിരക്ഷാ സേനയുടേയും സ്‌ഫോടക വസ്തു വിദഗ്ധരുടേയും സഹായത്തോടെയാണിത്.

സ്‌ഫോടക വസ്തു കൈവശം വെച്ചതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വില്യംസിനെ വിട്ടയക്കുകയായിരുന്നു. ഇബെയിൽ അപകടകരമായ വസ്തുക്കൾ വിൽക്കുന്നത് അനുവദിക്കില്ലെന്ന് ഇബെ വക്താവും അറിയിച്ചു. പരസ്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അധികൃതർക്ക് വിവരം കൈമാറിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

 

Top