സീറ്റ് നിഷേധിച്ചു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന്‍ സിങ് കാങ്

പഞ്ചാബ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പഞ്ചാബില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.എ.പിയില്‍ ചേര്‍ന്നു. മൊഹാലി ജില്ലയിലെ ഖരാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജഗ്മോഹന്‍ സിങ് കാങ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ മക്കളായ യതീന്ദ്ര സിങ് കാങ്ങും അമരീന്ദര്‍ സിങ് കാങ്ങും എ.എ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. മൊഹാലി ജില്ലയിലെ ഖരാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജഗ്മോഹന്‍ സിങ് കാങ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയായിരുന്നു.

വിജയ് ശര്‍മയാണ് ഖരാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയാണ് ഖരാറില്‍ തനിക്ക് സീറ്റ് നല്‍കുന്നതിനെ എതിര്‍ത്തതെന്ന് ജഗ്മോഹന്‍ ആരോപിച്ചു. സീറ്റ് നിഷേധിച്ചാല്‍ ഖരാറില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്തെ ജഗ്മോഹന്‍ സിങ് കാങ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണ് അദ്ദേഹം എ.എ.പിയില്‍ ചേര്‍ന്നത്.

 

Top