ദുരിതാശ്വാസ ക്യാംപിലും എസ്.ഡി.പി.ഐ ആക്രമണം, ഡി.വൈ.എഫ്.ഐക്ക് നേരെ . .

കണ്ണൂര്‍ : അഭിമന്യുവിനെ കൊന്നു തളളിയ എസ്.സി.പി.ഐ ഭീകരത ദുരിതാശ്വാസ ക്യാംപിലും. കൊട്ടിയൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ സന്നദ്ധ പ്രവര്‍ത്തകരായ ഡി. വൈ. എഫ് .ഐ.പ്രവര്‍ത്തകരെ മാരക ആയുധങ്ങളുമായെത്തിയ എസ്.ഡി.പി.ഐ.ക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വൈശാഖിനെ ഹോസ്പിറ്റലിലേക്ക് മാറ്റി.

ഇതിനിടെ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണമുണ്ടായി. തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്ത് വെള്ളത്തിന് നടുക്ക് അകപ്പെട്ട എരമില്ലകര ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ നേര്‍ക്കാണ് ആക്രമണമുണ്ടായത്.

ഒരുകൂട്ടം സ്ത്രീകളാണ് ഇവരെ ആക്രമിച്ചത്. ഹെലികോപ്റ്റര്‍ വഴി വിദ്യാര്‍ത്ഥിനികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനിടെ പ്രദേശവാസികളായ നാല് സ്ത്രീകള്‍ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ എത്തിയാല്‍ വീട് തകരുമെന്ന് പറഞ്ഞായിരുന്നു ആക്രമണം. വിദ്യാര്‍ത്ഥിനികളുടെ നേര്‍ക്ക് കസേര വലിച്ചെറിയുകയും ഒരാളുടെ വസ്ത്രം വലിച്ച് കീറുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.

Top