ആശുപത്രിയിൽ എത്തിച്ചില്ല; പീഡനത്തിനിരയായ പെണ്‍കുട്ടി രക്തംവാര്‍ന്ന് മരിച്ചു

gang rape

അമൃത്സര്‍: കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ മാനഹാനി ഭയന്ന് ആശുപത്രിയിൽ എത്തിക്കാതിരുനന്തിനാൽ പെണ്‍കുട്ടി രക്തംവാര്‍ന്ന് മരിച്ചു.

പഞ്ചാബിലെ ഫസിക ഗ്രാമത്തിലാണ് സംഭവം. 17 കാരിയായ പെണ്‍കുട്ടി ഒക്ടോബര്‍ 25 നാണ് പീഡനത്തിനിരയായത്.

മുന്നു യുവാക്കളാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ കുട്ടിയുടെ രക്ഷിതാക്കള്‍ മാനഹാനി ഭയന്ന് സംഭവം പൊലീസിനെ അറിയിക്കുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തില്ല.

പെണ്‍കുട്ടിക്ക് വീടിനുള്ളില്‍ വച്ച് പരിചരണം നല്‍കുകയായിരുന്നു. എന്നാൽ വ്യക്തമായ ചികിത്സ ലഭിക്കാതിരുന്നതിനാൽ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകുകയും, പെണ്‍കുട്ടി മരിക്കുകയുമായിരുന്നു.

പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ 11-ാം ക്ലാസ് വിദ്യാര്‍ഥിയാണ് കുട്ടി.

സ്‌കൂളിലേക്ക് പോകുന്നവഴിയെ പെണ്‍കുട്ടിയെ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

തുടര്‍ന്ന് വഴിയരികില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ കണ്ടെത്തി ബന്ധുക്കള്‍ വീട്ടിലെത്തിച്ചു. ഈ വിവരം രക്ഷിതാക്കൾ പൊലീസിനെ അറിയിച്ചിരുന്നില്ല.

ഗ്രാമവാസികളൊരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്.

പൊലീസ്‌ വിവരമറിഞ്ഞപ്പോൾ പെണ്‍കുട്ടി മരിച്ചിരുന്നുവെന്നാണ് ജലാലാബാദ് ഡിഎസ്പി അമര്‍ജിത് സിങ് പറയുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറയുന്നു.

Top